Thursday, July 5, 2012

ഗ്രന്ഥശാലാ സൂക്ഷിപ്പുകാരന്‍

ചട്ട കീറിയ പുസ്തകത്തില്‍
ചിറകൊടിഞ്ഞ ശാരന്ഗപ്പക്ഷികള്‍...
തടവറയിലെ ഞെരുക്കം
നാ
റാണത്ത് ഭ്രാന്തനെ
കൂടുതല്‍ ഭ്രാന്തനാക്കിയിരിക്കുന്നു...
അഴീക്കോടും, വിജയന്‍ മാഷും, പെരുമ്പടവവും
പിന്നെയുമാരോക്കെയോ
പൊടിപിടിച്ച താളുകളില്‍

വാ മൂടിയിരിക്കുന്നു...
പൊക്കമില്ലാത്ത മാഷിന്റെ
നാലുവരി ബോംബുകള്‍

പൊട്ടാതെ കിടക്കുന്നു...
ഗാന്ധിജിയും, അംബേദ്‌കറും, ഭഗത് സിങ്ങും, നെഹ്രുവും

ആരോ എഴുതി വച്ച സ്വന്തം കഥകള്‍
പറയാനാവാതെ വീര്‍പ്പുമുട്ടുന്നു...
ഇതിനിടയില്‍,
പൊടി ശ്വസിച്ച് ജലദോഷം പിടിച്ച
ഗ്രന്ഥശാലാ സൂക്ഷിപ്പുകാരന്‍
മറിച്ചു നോക്കുന്ന നാനയുടെ താളുകള്‍
മടക്കി വച്ച് പറയുന്നു -
"രണ്ടു പുസ്തകമോ ?

ചേട്ടന് ഇഷ്ടമുള്ളത്ര എടുത്തോ...
ഇവിടെ വേറാരും വരാറില്ല."

2 comments:

Please do post your comments here, friends !