Wednesday, May 23, 2012

ചെറുകവിതകള്‍



താഴത്തെ പാവം ഇലയ്ക്ക്

ജലദാനം ചെയ്യുന്നു


മുകളിലെ ധനികന്‍ ഇല

_______________________



മഴ


വര്‍ണിച്ചാല്‍ തീരാത്ത


സുന്ദരിപ്പെണ്ണ്


_______________________


പിരിഞ്ഞിരിയ്ക്കുന്ന കാമുകന്റെ


നിനച്ചിരിയ്ക്കാത്ത ഫോണ്‍വിളി പോലെ


ഈ വേനല്‍ മഴ.


____


_______________
മഴത്തണുപ്പില്‍ വിറച്ച്‌


എന്‍റെ കാല്‍പാദങ്ങളില്‍ മുട്ടിയുരുമമുന്നു 


അമ്മയെപ്പിരിഞ്ഞ ഒരു കുഞ്ഞുപൂച്ച


_______________________




ആളില്ലാക്കുന്നിന്‍ മുകളില്‍


വെയില്‍ കായുന്ന ഒരു ക്ഷേത്രം .


തീവണ്ടിക്കാഴ്ച.


_______________________  


മണ്‍കുടുക്കയില്‍


ചില്ലറ പരതുന്ന കുഞ്ഞുങ്ങള്‍ . 


വിടവുകളിലൂടെ സൂര്യരശ്മികള്‍ !


_______________________


മാവ് വീണു .


മതിലു തകര്‍ന്നു .


മത്തന്‍ പോയില്ല, നല്ല കാര്യം !


_______________________ 


സന്ദര്‍ശകരിലേയ്ക്ക് 


കഴുകന്റെ പ്രത്യാശാകടാക്ഷങ്ങള്‍ .


ആത്മഹത്യാ മുനമ്പ് !


_______________________


Reflecting my tastes


My Facebook wall


Now looks like a poets' conference hall.


_____
__________________  

മഴപ്പന്തുകളി 



ജയിച്ചു വീട്ടിലെത്തിയവന് 


ചെവിയ്ക്ക് കിഴുക്ക്‌


_______________________ 


മഴയില്‍ തെന്നിയ വണ്ടി.


അരഞ്ഞു ചത്ത പൂച്ചയെ ഒന്ന് നോക്കി,


ഞാന്‍ ബസ്‌യാത്രയിലെ പത്രം വായന തുടരുന്നു




_______________________


Heavy Rain.


Rusty Windscreen wiper.


I see the road as the rain wishes.


_______________________


തളര്‍ന്നുറങ്ങുന്നവന് തണലായി


നന്മ മരിയ്ക്കാത്ത


ഒരു മുത്തശ്ശിയരയാല്‍




_______________________


ഉണ്ണിയുടെ കണ്‍വെട്ടത്ത് പറന്നിട്ടും


കയ്യെത്തിപ്പിടിയ്ക്കാനാകാത്ത 


അപ്പൂപ്പന്‍താടികള്‍




_______________________


ചൂടില്‍ തോടു പൊട്ടി


ഒഴുകിപ്പറക്കുന്ന പഞ്ഞി.


ഊതിപ്പറത്തുന്ന കുഞ്ഞ്


_______________________




മുട്ടോളം വളര്‍ന്ന


പുല്ലുകള്‍ക്കിടയില്‍


ഒരു തുരുമ്പിച്ച കൈക്കോട്ട്




_______________________


കുപ്പിവളക്കടകളെ 


പൊതിയുന്ന


പെണ്ണീച്ചകള്‍ 



_______________________

നാടിനു വേണ്ടി


വീട് മറന്നവന്റെ


ശവഘോഷയാത്ര



______________________ 

തീര്‍ത്ഥക്കുളം.


കൈവരിയില്ലാത്ത നടപ്പാത.


കൈവിട്ടോടുന്ന കുഞ്ഞ്.



______________________

പ്രണയവും സൗഹൃദവും


വേര്‍തിരിച്ചു നീ കെട്ടിയ മതില്‍.


അതിനു മുകളിലും ചിലര്‍



_______________________





നെഞ്ചിലടക്കിയ

സ്നേഹത്തിന്റെ വിങ്ങലുകളാണ് 


ജ്വാലാമുഖികള്‍

_______________________





Train toilet

A diamond-studded Parker pen


Scribbles bathroom classics.

_______________________





കാല്‍പ്പന്തുകളി.

പഴയവരുടെ ബൂട്ടുകളില്‍


പുതിയ കാലുകള്‍.

________________________



ഒരു ചുംബനം കൊണ്ട്

ധരയെത്തണുപ്പിച്ച 


കരിമുകില്‍



_______________




കള്ളു വണ്ടിച്ചക്രത്തില്‍ 

ചുട്ടികുത്തപ്പെട്ട് 


തവളയുടെ മഴനൃത്തം

_________________________


കാതില്‍ ചെണ്ടമേളം 


കണ്ണില്‍ വര്‍ണ്ണപ്പൊലിമ 


ഉണ്ണിക്കണ്ണില്‍ ഒരാനക്കൌതുകം :)


_______________________


വടിവാളിന്റെ മിന്നല്‍


വീഥിയില്‍ ചോരപ്പുഴ


ഉറ്റവര്‍ക്ക്‌ തീരാമഴ

______________________

8 comments:

  1. കൊള്ളാം നല്ല നുറുങ്ങുകള്‍

    ReplyDelete
  2. വളരെ നന്നായി ഇരിക്കുന്നു .....
    ചെറുകവിതകല്‍ ആണെങ്കിലും, കവിതയുടെ ആശയം ഗംഭീരം തന്നെ.......
    മഴ എത്ര വര്‍ണിച്ചാലും തീരാത്ത സുന്ദരി പെണ്ണ് തന്നെ :)

    ReplyDelete
  3. എനിക്ക് ഇഷ്ടമായി

    ReplyDelete
  4. മഴ ഒരു അനുഭവം തന്നെ ....മഴ വര്നിച്ചാല്‍ തീരാത്ത സുന്ദര ചെക്കന്‍ ആയികൂടെ....

    ReplyDelete
  5. "ആശയങ്ങള്‍ പിറ്കട്ടെ".... കീറി പറിക്കാന്‍ കവികള്‍ എന്ന പേരില്‍ ചിലരുടെ കൂട്ടത്തില്‍ ഇപോ ഞാനും ഉണ്ടേ !!!!!!!!

    ReplyDelete
  6. ലളിതമായ ശൈലിയില്‍ ആശയം വര്‍ണ്ണമഴ കോരിച്ചൊരിയുന്ന വരികള്‍!
    ആശംസകള്‍

    ReplyDelete

Please do post your comments here, friends !