Saturday, May 18, 2013

മങ്ങുന്ന കാഴ്ചയും 
വ്യര്‍ത്ഥതാബോധവും 
രാഗരാഹിത്യവും 
വഴി മുടക്കുമ്പൊളും,
അര്‍ത്ഥമില്ലാത്തതാം 
ജീവിതത്തില്‍
തെല്ലൊരര്‍ത്ഥമുണ്ടാക്കുവാന്‍ 
തുടര്‍യാത്ര ചെയ് വു നാം.

2.

പറമ്പില്‍ മുഴുവന്‍
പേരില്ലാത്ത കീടങ്ങളാണ്‌.

അവര്‍ തമ്മില്‍ത്തമ്മില്‍ ചിലപ്പോള്‍ 
പേരു വിളിക്കുന്നുണ്ടായിരിക്കും.
"ജോസേ, ഒരു മാങ്ങാ വീണെടാ"
"ശങ്കരാ, ഒരു തവള ചത്തു കെടക്കണുടാ"
എന്നൊക്കെ പറയുന്നുണ്ടാകും 
അതു പക്ഷേ, നമ്മുടെ വിഷയമാകുന്നില്ല.

മാങ്ങയെറിയാന്‍ വടിയെടുക്കുമ്പോള്‍
അതിലുണ്ടാവും
ചുവന്ന നിറത്തില്‍ നാലഞ്ചെണ്ണം.
തട്ടിക്കുടഞ്ഞു കളയണം.

മാങ്ങ വീഴുമ്പോള്‍
ഓടിവന്നു പൊതിയും
ചാരനിറത്തില്‍ ആറേഴെണ്ണം.
ചവിട്ടിത്തെറിപ്പിച്ചു കളയണം.

ഒച്ച കേള്‍ക്കുമ്പോള്‍
കണ്‍വെട്ടത്തു നിന്നോടിമറയും
തവിട്ടുനിറമുള്ള കുറെയെണ്ണം.

ഈ കീടങ്ങള്‍ക്കൊക്കെ
ആരെങ്കിലും പേരിട്ടിട്ടുണ്ടാവുമോ.
ഉണ്ടാവുമായിരിക്കും.
ഒരു പണിയുമില്ലാത്തവര്‍ !

ശ്രദ്ധിക്കപ്പെടാതെ പോകാനും
അറിയാത്തതുപോലെ ചവിട്ടിയരക്കപ്പെടാനും
കാല്‍പ്പെരുമാറ്റം കേള്‍ക്കുമ്പോള്‍
കരിയിലകള്‍ക്കിടയില്‍ പതുങ്ങാനും
ഭയത്തിനു മുന്‍പില്‍ വിശപ്പ്‌ മറക്കാനും
ചുറ്റിലും എപ്പോഴുമുണ്ടാകും അവറ്റകള്‍.
കീടങ്ങള്‍,
നാശം !


3.

എത്ര ദൂരേയ്ക്കു പോകിലും മന്നിലേ-
ക്കെത്തിടാറുണ്ടു വര്‍ഷം, വസന്തവും
മിത്രമേ, നിന്റെ വാക്കിന്റെയൂഷ്മള
സത്തയിന്നെന്റെ ഹൃത്തിലെത്തുന്ന പോല്‍

No comments:

Post a Comment

Please do post your comments here, friends !