Friday, July 12, 2013

അവര്‍ ആ മണ്ണില്‍ 
അര്‍ബുദത്തിന്റെ 
വിത്തുകള്‍ വിതച്ചു.

വായുവില്‍ 
മൃതശരീരങ്ങളുടെ ദുര്‍ഗന്ധം പടര്‍ത്തി. 

പുഴയിലെ അമൃതം ഭുജിച്ച്
കാകോളം തുപ്പി.

കുടിവെള്ളത്തില്‍
തരിതരിയായി വിഷം കലര്‍ത്തി.

കുഞ്ഞുങ്ങളുടെ
ജന്മരാശികളില്‍
മാറാവ്യാധിയുടെ നക്ഷത്രങ്ങള്‍ വരച്ചു.

മൃഗങ്ങളുടെ ശവശരീരങ്ങളില്‍ നിന്ന്
മനുഷ്യരുടെ ശവകുടീരങ്ങളുണ്ടാക്കി.

പോരാട്ടം നയിച്ചവരെ
തീവ്രവാദികളെന്നു മുദ്രകുത്തി.

ഉച്ചത്തിലുയര്‍ന്നേക്കാവുന്ന
പ്രതിഷേധസ്വരങ്ങളെ
ഒറ്റുകാശില്‍ കുളിപ്പിച്ചു കിടത്തി.

പലവര്‍ണ്ണക്കൊടികളെ
ഒന്നൊഴിയാതെ നിര്‍വീര്യമാക്കി.

ഇനിയിവര്‍ക്കു പോരാടാതെ വയ്യ.
മരിയ്ക്കാന്‍ വിടാനാകില്ല...
കാതിക്കുടത്തെ പുഴയെ
മണ്ണിനെ, ജലത്തെ,
ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ !

No comments:

Post a Comment

Please do post your comments here, friends !